ന്യൂഡൽഹി: ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതി രാജ്‌വിന്ദർ സിംഗ്. കഴിഞ്ഞദിവസം ഡൽഹിയിൽ വച്ചാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. 2018-ലാണ് ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിലെ ബീച്ചിൽവെച്ച് രാജ്‌വിന്ദർ, ടോയ കോർഡിംഗ് (24) എന്ന യുവതിയെ കൊലപ്പെടുത്തിയത്. രണ്ടുദിവസത്തിനു ശേഷം ഓസ്‌ട്രേലിയയിൽ നിന്ന് ഇയാൾ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ക്വീൻസ് ലാൻഡിലെ വാൻഗെറ്റി ബീച്ചിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയതായിരുന്നു ടോയ. അവരുടെ നായ തന്നെ നോക്കി കുരച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് രാജ്‌വിന്ദർ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞത്. ഫാർമസി ജീവനക്കാരിയായിരുന്നു ടോയ. ഭാര്യയുമായി വഴക്കിട്ട് ബീച്ചിലേക്ക് പോയ രാജ്‌വിന്ദർ പഴങ്ങളും വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന ഒരു പിച്ചാത്തിയും കയ്യിൽ കരുതിയിരുന്നു. ആ സമയത്ത് യുവതിയുടെ നായ രാജ്‌വിന്ദറിനെ നോക്കി കുരയ്ക്കാൻ തുടങ്ങിയതാണ് ഇയാളെ പ്രകോപിതനാക്കിയത്. ഇതേതുടർന്നുണ്ടായ തർക്കമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല നടത്തിയ ശേഷം ടോയയുടെ മൃതദേഹം ഇയാൾ ബീച്ചിലെ മണലിൽ കുഴിച്ചിടുകയും നായയെ അടുത്തുള്ള മരത്തിൽ കെട്ടിയിടുകയും ചെയ്തു. ഓസ്ട്രേലിയയിൽ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന രാജ്‌വിന്ദർ രണ്ടു ദിവസത്തിനുശേഷം ഭാര്യയെയും മക്കളെയും ജോലിയുമൊല്ലാമുപേക്ഷിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. പിന്നീട്, ഇന്റർപോൾ രാജ്‌വിന്ദറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. കുറ്റവാളി കൈമാറ്റച്ചട്ട പ്രകാരം, പാട്യാല ഹൗസ് കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. വിവരങ്ങൾ നൽകുന്നവർക്ക് അഞ്ചരക്കോടിയായിരുന്നു ഓസ്ട്രേലിയൻ സർക്കാർ വാഗ്ദാനം ചെയ്തിരുന്നത്.ഡൽഹിയിലെ ജി.ടി. കർണാൾ റോഡിനടുത്ത് നിന്നുമാണ് പോലീസിന്റെ സ്പെഷ്യൽ സെൽ പ്രതിയെ ടികൂടിയത്. ഡൽഹി കോടതി ഇയാളെ അഞ്ച് ദിവസത്തെ ജുഡീഷ്യൽകസ്റ്റഡിയിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |