മസ്കറ്റ്: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ച് മസ്കറ്റ് നഗരസഭ. മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള നടപടികളുടെ ഭാഗമായി മുന്നറിയിപ്പുമായി നഗരസഭ ഔദ്യോഗികമായി ട്വീറ്റ് പങ്കുവെച്ചു. മസ്‌കറ്റിലെ അൽ ജബൽ ബൗഷർ സ്ട്രീറ്റിന്റെ മുകളിൽ നിന്നുള്ല മാലിന്യങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയാണ് നരസഭ പങ്കുവെച്ച ട്വീറ്റ്.
പൊതുസ്ഥലങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു എന്ന അവബോധം സൃഷ്ടിക്കുന്നതാണ് പുതിയ ക്യാംപെയിനിന്റെ ലക്ഷ്യമെന്ന് ട്വീറ്റിലെ സന്ദേശം വ്യക്തമാക്കുന്നു. ടൂറിസം കേന്ദ്രങ്ങൾ വൃത്തിയായി തന്നെ സൂക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അതിനാൽ തന്നെ നിയമപരമായ ബാദ്ധ്യതകളിൽ നിന്നും രക്ഷ നേടുന്നതിനായി സഞ്ചാരികളടക്കം ഉത്തരവാദിത്വം നിറവേറ്റണമെന്നും ട്വീറ്റിൽ പറയുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്നവർക്ക് ഏകദേശം 21,000 ഇന്ത്യൻ രൂപയ്ക്ക് സമാനമായ 100 റിയാൽ പിഴയായി ഒടുക്കേണ്ടി വരുമെന്നും ട്വീറ്റിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
صورٌ لممارسات سلبية بحق البيئة من أعلى شارع الجبل بوشر-العامرات !
— بلدية مسقط (@M_Municipality) November 26, 2022
نظافة #مسقط والمحافظة على المرافق والمواقع السياحية مسؤولية الجميع ، فلنحرص على أمتثالها ؛ تجنبًا للمساءلة القانونية.
حيث حددت القوانين الغرامة (100) ريال عُماني عقوبة رمي المخلفات في الأماكن العامة.#بلدية_مسقط pic.twitter.com/HYiSLjAK66
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |