ബംഗളൂരു: വെള്ളച്ചാട്ടത്തിനരികെ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച നാല് പെൺകുട്ടികൾ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ കിത്ത്‌വാഡ് വെള്ളച്ചാട്ടത്തിലാണ് പെൺകുട്ടികൾ കാൽവഴുതി വീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കർണാടക ബെലഗാവി സ്വദേശികളായ പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ആസിയ മുജാവർ (17), കുദ്രാഷിയ ഹാസം പട്ടേൽ (20), രുക്കാഷ ഭിസ്‌തി (20), താസ്‌മിയ (20) എന്നിവരാണ് മരിച്ചത്.
കിത്ത്‌വാഡിൽ വിനോദയാത്രയ്ക്കെത്തിയ നാൽപ്പതംഗ സംഘത്തിലെ അഞ്ച് പെൺകുട്ടികൾ വെള്ളച്ചാട്ടത്തിനരികെ നിന്ന് സെൽഫിയെടുക്കുകയായിരുന്നു. ഇതിനിടെ അഞ്ചുപേരും കാൽവഴുതി വെള്ളത്തിൽ വീണു. പിന്നാലെ ഉടൻ തന്നെ സമീപമുണ്ടായിരുന്ന യുവാക്കൾ വെള്ളത്തിലേയ്ക്ക് ചാടിയെങ്കിലും ഒരാളെ മാത്രമാണ് രക്ഷിക്കാൻ സാധിച്ചത്. രക്ഷപ്പെട്ട പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ നില ഗുതുതരമാണെന്നാണ് റിപ്പോർട്ട്.
കിത്ത്‌വാഡ് വെള്ളച്ചാട്ടം മഹാരാഷ്ട്രയുടെ പരിധിയിൽ വരുന്നതിനാൽ മഹാരാഷ്ട്ര പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി കർണാടക പൊലീസ് മഹാരാഷ്ട്ര പൊലീസിന്റെ അനുമതി തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |