ന്യൂയോർക്ക്: പാക് പിന്തുണയോടെ നടന്ന മുംബയ് ഭീകരാക്രണത്തിന്റെ പതിനാലാം വാർഷികമായിരുന്നു ഇന്നലെ. ഈ ദിവസം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന പാകിസ്ഥാന് കഴിഞ്ഞ ദിവസവും ബോദ്ധ്യമായി. ആക്രമണത്തിന്റെ 14ാം വാർഷികത്തിൽ, ഇന്ത്യൻ വംശജരും യുഎസിലെ ഇന്ത്യൻ പ്രവാസികളും ന്യൂയോർക്കിലെ പാകിസ്ഥാൻ കോൺസുലേറ്റിന് പുറത്ത് വൻ പ്രതിഷേധമാണ് നടത്തിയത്. ഇതിന് പുറമേ ഹൂസ്റ്റണിലെ പാകിസ്ഥാൻ കോൺസുലേറ്റ്, ചിക്കാഗോ, ന്യൂജേഴ്സിയിലെ പാകിസ്ഥാൻ കമ്മ്യൂണിറ്റി സെന്റർ എന്നിവയ്ക്ക് മുന്നിലും പ്രകടനങ്ങൾ നടന്നു.
United States | Indian Americans & South Asian Diaspora protested against the 26/11 #MumbaiTerrorAttack in front of the Pakistan Consulate in New York. Demonstrations also took place in front of the Pakistan Consulate in Houston, Chicago & Pakistan Community Centre in New Jersey. pic.twitter.com/iuWRhnnvUe
— ANI (@ANI) November 27, 2022
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയാണ് മുംബയിൽ ഭീകരാക്രമണം നടത്തിയത്. പാക് സംരക്ഷണത്തിൽ കഴിയുന്ന ഹാഫിസ് സയീദായിരുന്നു ഈ നീച പ്രവർത്തിയുടെ ആസൂത്രകൻ.
മുംബയ് ഭീകരാക്രമണത്തിന്റെ 14ാം വാർഷികം ആചരിക്കാൻ ലണ്ടനിലെ ഇന്ത്യൻ വംശജരും പദ്ധതിയിടുന്നുണ്ട്. പാകിസ്ഥാൻ പരിശീലിപ്പിച്ച ഭീകരരാൽ കൊല്ലപ്പെട്ട നൂറുകണക്കിന് ആളുകളുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |