ടെഹ്‌റാൻ: ഇറാനിൽ ശിരോവസ്ത്രം ധരിക്കാതെയെത്തിയ സ്ത്രീക്ക് സേവനം ലഭ്യമാക്കിയതിന്റെ പേരിൽ ബാങ്ക് മാനേജരെ പുറത്താക്കിയെന്ന് റിപ്പോർട്ട്. രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് സംഭവം. ടെഹ്‌റാന് സമീപമുള്ള ഖ്വോം പ്രവിശ്യയിലെ ബാങ്ക് മാനേജർക്കാണ് ജോലി നഷ്ടമായത്.
പ്രവിശ്യയിലെ ഗവർണറുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള നടപടി. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ 22കാരിയായ മഹ്സ അമിനി സദാചാര പൊലീസിന്റെ പിടിയിലാവുകയും സെപ്തംബർ 16ന് കസ്റ്റഡിയിലിരിക്കെ തലയ്ക്ക് ക്ഷതമേറ്റ് മരിക്കുകയും ചെയ്തതോടെയാണ് ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി ജനകീയ പ്രക്ഷോഭം തുടങ്ങിയത്.
ഇതുവരെ 63 കുട്ടികളടക്കം 450ലേറെ പേർ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും 18,173 പേർ അറസ്റ്റിലായെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |