തൃപ്പൂണിത്തുറ: പതിനഞ്ചുകാരിയെ ബിയർ നൽകി മയക്കിയശേഷം പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ ഇടുക്കി കുമളി ചക്കുപാലം ഐക്കരമതിൽ വീട്ടിൽ റോഷിൻ തോമസിനെ (29) തൃപ്പൂണിത്തുറ ഹിൽപ്പാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഈമാസം മാസം ആദ്യമാണ് സംഭവം. തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായ പ്രതി വടക്കാഞ്ചേരി സ്വദേശിയായ യുവതിയുമായി ലിവിംഗ് ടുഗദറിലായിരുന്നു. ഈ യുവതിയുടെ ആദ്യ ഭർത്താവിലുണ്ടായ മൂന്നു പെൺമക്കളിൽ മൂത്ത കുട്ടിയെയാണ് പീഡിപ്പിച്ചത്. വിദേശത്ത് നഴ്സായ യുവതി മക്കളെ തൃപ്പൂണിത്തുറയിലെ ഒരു ഹോസ്റ്റലിൽ താമസിപ്പിച്ചുവരികയായിരുന്നു. ലോട്ടറി അടിച്ചതിനാൽ പാർട്ടി നടത്താനെന്നു പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികളെ റോഷിൻ എരൂരിലുള്ള വാടകവീട്ടിൽ എത്തിച്ചശേഷം മൂത്ത കുട്ടിയെ ബിയർ നൽകി മയക്കി പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി വിവരം സ്കൂൾ പ്രിൻസിപ്പലിനോട് പറഞ്ഞു. പ്രിൻസിപ്പലാണ് തൃപ്പൂണിത്തുറ പൊലീസിൽ അറിയിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |