കൊച്ചി: ജില്ലാ കലോത്സവത്തിലെ ഹൈസ്‌കൂൾ വിഭാഗം നാടൻപാട്ട് വേദി മത്സരത്തിനു മുമ്പേ കണ്ണീരണിഞ്ഞു. തേവര എസ്.എച്ച് സ്‌കൂൾ ടീം ഹൈസ്‌കൂൾ വിഭാഗത്തിൽ പാടാനെത്തിയെങ്കിലും പാടാതെ മടങ്ങേണ്ടി വന്നതാണ് ഏവരെയും ദുഃഖത്തിലാഴ്ത്തിയത്.
സബ്ജില്ലയിൽ എസ്.എച്ചിനേക്കാൾ ഒരു പോയിന്റ് വ്യത്യാസത്തിൽ ഒന്നാംസ്ഥാനം മറ്റൊരു സ്‌കൂളിന് എന്നായിരുന്നു പ്രഖ്യാപനം. തുടർന്ന് എസ്.എച്ച് അപ്പീലിന് പോയി. ഇന്ന് മത്സരത്തിന് മുമ്പ് അപ്പീൽ ലഭിക്കുമെന്നായിരുന്നു അഭിഭാഷകന്റെ ഉറപ്പ്. ഈ ഉറപ്പിന്മേലാണ് ഏഴംഗ ടീം മത്സരത്തിനെത്തിയത്.
മേളവാദ്യങ്ങളുമായി വേഷമിട്ട് ഒരുങ്ങിയെത്തിയ ടീമിന് പക്ഷേ അപ്പീൽ ലഭിച്ചില്ല. അപ്പീലില്ലാതെ ടീമിനെ മത്സരിപ്പിക്കാനാകില്ലെന്നായി അധികൃതർ.
ഒടുവിൽ മത്സരസാദ്ധ്യത മങ്ങിയെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് ടീമിന് കണ്ണീരോടെ മടങ്ങേണ്ടി വന്നു. 25,000ലേറെ രൂപ ചെലവിട്ട് രണ്ടുമാസത്തിലേറെ പരിശീലിച്ചാണ് ടീം മത്സരത്തതിനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |