ന്യൂഡൽഹി: ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫ്‌താബ് പൂനാവാലയ്‌ക്ക് നേരെ ആക്രമണ ശ്രമം. വെസ്‌റ്റ് ഡൽഹിയിൽ രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ മുന്നിൽ വച്ച് ഇന്ന് വൈകുന്നേരമാണ് അഫ്‌താബിന് നേരെ വാളുമായെത്തിയ ഒരുകൂട്ടം യുവാക്കൾ ആക്രമണം നടത്തിയത്. അഫ്‌താബിനെ കൊണ്ടുവന്ന പൊലീസ് വാനിന് നേരെ സംഘം ഓടിയെത്തി.
'ഹിന്ദു സേന' എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമിക്കാൻ പാഞ്ഞെത്തിയ യുവാക്കളെ ആകാശത്തേക്ക് വെടിയുതിർത്താണ് പൊലീസ് പിന്തിരിപ്പിച്ചത്. പിന്നീട് ഇവരെ കസ്‌റ്റഡിയിലെടുത്തു. വൈകിട്ട് 6.45ഓടെ ലാബിൽ നിന്ന് പോളിഗ്രാഫ് പരിശോധനയ്‌ക്ക് ശേഷം ജയിലിലേക്ക് തിരികെ പോകാൻ പുറത്തുവന്നതോടെയാണ് സംഘം ആക്രമിച്ചത്. കൊലപാതകത്തെ തുടർന്ന് നവംബർ 12ന് അറസ്‌റ്റിലായ അഫ്‌താബിനെ 13 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിലേക്കയച്ചത് 26നാണ്.
#WATCH | Police van carrying Shradhha murder accused Aftab Poonawalla attacked by at least 2 men carrying swords who claim to be from Hindu Sena, outside FSL office in Delhi pic.twitter.com/Bpx4WCvqXs
— ANI (@ANI) November 28, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |