ചായ്യോത്ത് : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ നിർമ്മാണത്തിൽ കുടുങ്ങി സംഘാടകസമിതിയുടെ കൈപൊള്ളി. ടെൻഡറിൽ പങ്കെടുത്ത ആറുപേരും എഴുതിയത് 4.75 ലക്ഷം. പന്തൽ കമ്മിറ്റി നിശ്ചയിച്ചത് മൂന്ന് ലക്ഷം ആയിരുന്നു. കഴിഞ്ഞതവണ കലോത്സവം നടത്തിയ ഇരിയണ്ണിയിലെ നിരക്കാണ് കമ്മിറ്റി വരവ് വച്ചത്. ഈ നിരക്കിന് പന്തൽ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. സംഘാടകസമിതി ഭാരവാഹികൾ പലതവണ ടെൻഡർ നൽകിയവരുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ പന്തലുകളുടെ എണ്ണം കുറക്കാം എന്ന തീരുമാനം ഉണ്ടായി. അതുപ്രകാരം ചെറിയ പന്തലുകൾ ഒഴിവാക്കിയെങ്കിലും മൂന്നു ലക്ഷത്തിൽ എത്തിക്കാൻ കഴിഞ്ഞതേയില്ല. ഒടുവിൽ 4.25 ലക്ഷത്തിന് ഉദിനൂരിലെ സൈൻ ഡെക്കറേഷന് കരാർ നൽകുകയായിരുന്നു. അധികമായി വന്ന ഒന്നേകാൽ ലക്ഷം എങ്ങനെ കണ്ടെത്തുമെന്ന ആലോചനയിലാണ് സംഘാടകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |