സ്ഫടികം, അയ്യർ ദി ഗ്രേറ്റ്, ഒളിമ്പ്യൻ അന്തോണി ആദം, അങ്കിൾ ബൺ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഭദ്രൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നാൽപ്പത് വർഷം നീണ്ട തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംവിധായകൻ മനസുതുറക്കുന്നു.
സ്ഫടികത്തിൽ ആടു തോമയാകാൻ മോഹൻലാലിന് പകരം മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയില്ലെന്ന് സംവിധായകൻ പറയുന്നു. ' ഈ സിനിമ ഇപ്പോൾ രണ്ടാമതായി ഇറങ്ങാൻ പോകുകയല്ലേ. ഒരു സത്യം പറയട്ടേ, സ്ഫടികം റിലീസ് ചെയ്തതിന് ശേഷം ഇതുവരെ ഞാൻ ആ പടം മുഴുവനായി കണ്ടിട്ടില്ല. അതെന്താ കാണാത്തതെന്ന് പലരും ചോദിക്കും. ഈ സിനിമ കാണുമ്പോൾ എവിടെയെങ്കിലും കുറേ കുറവുകൾ കണ്ടെത്താൻ കഴിയും. ഇനി അത് കാണുമ്പോൾ ഞാൻ അറിയാതെ മുറിപ്പെട്ടുപോകും. അതുകൊണ്ടാണ് കാണാത്തത്.
ചിത്രത്തിൽ മോഹൻലാലിനെ കാണുമ്പോൾ എങ്ങനെയാണ് ഈ മനുഷ്യൻ അഭിനയിച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്. സത്യൻ മാഷിനെ വരെ മാറ്റിനിർത്താം. എന്നെത്തന്നെ ലാൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഈ കഥയുടെ എഴുത്തിന്റെ തുടക്കത്തിൽ തന്നെ ആടുതോമ ലാലായിരിക്കണം, ചാക്കോ മാഷ് തിലകൻ ചേട്ടനായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അവരെ മനസിൽ കണ്ടുകൊണ്ട് തന്നെ എഴുതിയതാണ്.
അതിനകത്ത് മോഹൻലാൽ സ്റ്റണ്ട് ചെയ്ത പോലെ മമ്മൂട്ടിയ്ക്ക് ചെയ്യാൻ പറ്റുമോ. ഇന്ന് ഒത്തിരി ടെക്നിക്കൽ സപ്പോർട്ടുണ്ട്. അതൊന്നുമില്ലാത്ത കാലത്താ മോഹൻലാൽ ഈ കണ്ട പണിയൊക്കെ അതിനകത്ത് കാണിച്ച് വച്ചേക്കുന്നത്. അതൊന്നും മമ്മൂട്ടിയ്ക്ക് ചെയ്യാൻ ഒക്കത്തില്ല. അത് ചെയ്യുമ്പോൾ വേണ്ടൊരു മെയ്‌വഴക്കമുണ്ട്. അത്രയും മെയ്വഴക്കത്തോടെയാണ് ലാൽ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നത്. അത് മോഹൻലാലിനെ പോലെ ആരും ചെയ്യത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |