ഇടുക്കി: അക്ഷയ കേന്ദ്രങ്ങൾ സമൂഹ മാറ്റത്തിൽ സുപ്രാധാന പങ്കു വഹിക്കുന്നുണ്ടെന്നും അവർ നൽകുന്ന സേവനം വിസ്മരിക്കാനാവില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ഇരുപതാമത് അക്ഷയ വാർഷികാഘോഷത്തിനും കുടുംബസംഗമത്തിനും ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു മന്ത്രി. കാലഘട്ടത്തിന്റെ മാറ്റമനുസരിച്ചു അക്ഷയ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.
സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നവയാണ് അക്ഷയ കേന്ദ്രങ്ങളെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. വാർഷികാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഴൂർ സോമൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ പുറ്റടി അക്ഷയയിലെ പ്രിൻസ് രാജു, മികച്ച അക്ഷയ സംരഭകൻ തോപ്രാംകുടി അക്ഷയയിലെ ബ്ലസിൻ ജോസ്, മികച്ച രീതിയിൽ മസ്റ്ററിങ് നടത്തിയ ആനച്ചാൽ അക്ഷയയിലെ നിഷാന്ത് സി.വൈ, മികച്ച റേഷൻ കാർഡ് സർവീസ് നൽകിയ തൊടുപുഴ അക്ഷയയിലെ ഹാരിസ് എം.എ., ഏറ്റവും കൂടുതൽ ആധാർ സേവനം നൽകിയ മുതലക്കോടം അക്ഷയയിലെ മോൺസൺ മാത്യു, വണ്ടിപ്പെരിയാർ അക്ഷയയിലെ എബനേസർ എബിനി എന്നിവർക്ക് ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി.
യോഗത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അക്ഷയ സംരഭകർക്ക് പ്രശംസാ പത്രം നൽകി. ജില്ലാ കളക്ടർ ഷീബ ജോർജ്, എ.ഡി.എം. ഷൈജു പി. ജേക്കബ്, അക്ഷയ ജില്ലാ പ്രോഗ്രാം മാനേജർ ഷംനാദ് സി.എം., അക്ഷയ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |