ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ സുരക്ഷാ സേനാംഗങ്ങളടക്കം 300 ലേറെ പേർ കൊല്ലപ്പെട്ടെന്ന് ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ആദ്യമായാണ് ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട വ്യക്തി പ്രക്ഷോഭത്തിൽ മരിച്ചവരുടെ കണക്ക് വെളിപ്പെടുത്തുന്നത്.
ഇതുവരെയുള്ള കണക്കുകൾ ഇറാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളാണ് പുറത്തുവിട്ടിരുന്നത്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ 22കാരിയായ മഹ്സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിലിൽ മരിച്ചതോടെയാണ് ഇറാനിൽ പ്രക്ഷോഭം തുടങ്ങിയത്.
രാജ്യത്തെ എല്ലാവരെയും യുവതിയുടെ മരണം ബാധിച്ചെന്ന് ഇറാന്റെ റെവലൂഷണറി ഗാർഡ് ബ്രിഗേഡിയർ ജനറൽ അമീറലി ഹാജിസാദേ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മരിച്ചവരുടെ കൃത്യമായ കണക്ക് തന്റെ പക്കലില്ലെന്നും ഹാജിസാദേ പറയുന്നു. അതേ സമയം, കുറഞ്ഞത് 416 പേർ മരിച്ചെന്നാണ് ഇറാൻ ഹ്യൂമൻ റൈറ്റ്സ് സംഘടന പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |