SignIn
Kerala Kaumudi Online
Friday, 19 April 2024 10.05 AM IST

കേരളത്തിൽ അഗ്നിവീർ റാലി സമാപിച്ചു, വൻ വിജയമെന്ന് ആർമി

agniveer

കൊല്ലം: നവംബർ 17 മുതൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലിക്ക് ഇന്നലെ സമാപനം. ബാംഗ്ലൂരിലെ റിക്രൂട്ടിംഗ് സോണിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസാണ് അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിച്ചത്.

റാലിക്ക് ഉദ്യോഗാർഥികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലിക്കായി 25372 ഉദ്യോഗാർത്ഥികളും, സോൾജിയർ ടെക്‌നിക്കൽ നഴ്‌സിംഗ് അസിസ്റ്റൻറ് വിഭാഗത്തിൽ 11541 പേരും, ജൂനിയർ കമ്മീഷൻഡ് ഓഫീസർ - മതാധ്യപകർ വിഭാഗത്തിൽ 45 പേരും ഓൺലൈനായി രജിസ്റ്റർ ചെയ്തു. 14805 ഉദ്യോഗാർത്ഥികൾ അഗ്നിവീർ വിഭാഗത്തിലും, 6981 പേർ സോൾജിയർ ടെക്‌നിക്കൽ വിഭാഗത്തിലും, 29 പേർ മതാധ്യപകർ വിഭാഗത്തിലും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾക്കും മെഡിക്കൽ ടെസ്റ്റുകൾക്കും റാലി സൈറ്റിൽ വിധേയരായി.

റാലി സ്ഥലത്ത് നടത്തിയ പരിശോധനയിൽ ശാരീരിക ക്ഷമത കണ്ടെത്തിയ ഉദ്യോഗാർത്ഥികളെ ആർമി മെഡിക്കൽ ഓഫീസർമാരുടെ ഒരു സംഘം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ശാരീരികമായും ആരോഗ്യപരമായും യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ അഗ്നിവീർ വിഭാഗത്തിന് 2023 ജനുവരി 15 നും സോൾജിയർ ടെക്‌നിക്കൽ, മതാധ്യപകർ വിഭാഗങ്ങൾക്ക് 2023 ഫെബ്രുവരി 26 നും എഴുത്തുപരീക്ഷ നടത്തുന്നതാണ്. എഴുത്തുപരീക്ഷയ്ക്ക് ശേഷം മെറിറ്റ് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ സൈന്യത്തിന്റെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കും.

കരസേനയിലെ മുഴുവൻ റിക്രൂട്ട്‌മെന്റ് പ്രക്രിയയും സ്വതന്ത്രവും നീതിപൂർവകവും സുതാര്യവുമാണ്, കൂടാതെ അന്യായമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കള്ളന്മാരുടെ / ഏജന്റുമാരുടെ ഇരകളാകരുതെന്ന് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി.

റിക്രൂട്ട്‌മെന്റ് റാലിയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ ഭരണകൂടം പൂർണ്ണഹൃദയത്തോടെ പിന്തുണ നൽകി. പ്രീമിയർ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി വൻ വിജയമാക്കാൻ നൽകിയ എല്ലാ പിന്തുണക്കും ആർമി അധികൃതർ അഫ്‌സാന പെർവീൻ ഐഎഎസ് (കൊല്ലം ജില്ലാ കളക്ടർ) മെറിൻ ജോസഫ് ഐപിഎസ്, (കമ്മീഷണർ) എന്നിവരോടും ഉദ്യോഗസ്ഥ സംഘത്തിനും പ്രത്യേക നന്ദി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGNIVEER, RALLY, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.