തിരുവനന്തപുരം: പൂവച്ചലിൽ ദിവ്യയുടെയും കുഞ്ഞിന്റെയും കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാമുകൻ മാഹിൻകണ്ണിനെതിരെ കൊലക്കുറ്റവും, ഇയാളുടെ ഭാര്യ റുഖിയയ്‌ക്കെതിരെ ഗൂഢാലോചന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ദിവ്യയുമായുള്ള ബന്ധം അറിഞ്ഞപ്പോൾ അവളെ ഏത് വിധേനയും ഒഴിവാക്കണമെന്നായിരുന്നു ഭാര്യ തന്നോട് പറഞ്ഞതെന്നും ഇതോടെ കുടുംബം തകരുമെന്ന് ഭയന്നെന്നും മാഹിൻകണ്ണ് മൊഴി നൽകി.
അതേസമയം, കൊലക്കേസിൽ നിന്ന് രക്ഷപ്പെടാൻ മാഹിൻകണ്ണ് ആത്മഹത്യാ കഥയും മെനഞ്ഞു. ദിവ്യയേയും മകളെയും ആളില്ലാതുറയിൽ ഉപേക്ഷിച്ചെന്നും, ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്നും മാഹിൻ പൊലീസിനോട് പറഞ്ഞിരുന്നു.
2011 ഓഗസ്റ്റ് പതിനൊന്നിന് ദിവ്യയേയും കുഞ്ഞിനെയും ഇരയിമ്മൻതുറയ്ക്കടുത്തുള്ള ആളില്ലാതുറയിൽ ഉപേക്ഷിച്ച് തിരികെപ്പോന്നു. ദിവ്യ കരഞ്ഞുകൊണ്ട് കുറച്ചുനേരം വാഹനത്തിന് പിന്നാലെ ഓടിയിരുന്നു. പത്തൊൻപതിന് കുളച്ചൽകോസ്റ്റൽ പൊലീസിന് കടലിൽ നിന്ന് മൃതദേഹം കിട്ടിയെന്ന വാർത്ത തമിഴ് മാദ്ധ്യമങ്ങളിൽ വന്നിരുന്നു. രണ്ട് ദിവസത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം കിട്ടിയെന്ന വാർത്തയും വന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാഹിൻ സൂക്ഷിച്ചുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |