പാലോട്: വീടും സ്ഥലവും എഴുതി നൽകാത്തതിന്റെ പേരിൽ അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ പിടിയിലായി. തെന്നൂർ കോളച്ചൽ കൊന്നമൂട് വീട്ടിൽ ജിനേഷിനെയാണ് (33) പാലോട് പൊലീസ് പിടികൂടിയത്.
ജിനേഷിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ ശകുന്തള (57) മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്.
ജിനേഷ് ഇതിന് മുൻപും അമ്മയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 7ന് ഉച്ചയ്ക്ക് 11ഓടെ മദ്യലഹരിയിൽ ജിനേഷ് അമ്മയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു. എതിർത്ത ശകുന്തളയുടെ കൈ ഒടിഞ്ഞു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ജിനേഷ് രക്ഷപ്പെട്ടിരുന്നു.പാരിപ്പള്ളിയിലെ റബർ എസ്റ്റേറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജിനേഷിനെ പാലോട് സ്റ്റേഷൻ ഓഫീസർ പി.ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിസാറുദ്ദീൻ, റഹിം, എ.എസ്.ഐ അൽ അമാൻ, സി.പി.ഒ രജിത് രാജ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |