പറവൂർ: റവന്യൂജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ നിറഞ്ഞാടിയത് നൃത്ത ഇനങ്ങൾ. കുച്ചുപ്പുടി, ഭരതനാട്യം, തിരുവാതിര മത്സരങ്ങൾ എന്നിവ കാണാൻ ക്ഷേത്രമുറ്രത്തെയും സമീപത്തെയും വേദികൾക്കുമുന്നിൽ കാണികൾ തിക്കിത്തിരക്കി. രാത്രിയും മത്സരങ്ങൾ നീണ്ടതോടെ കാഴ്ചക്കാർ ഏറി.
മാല്യങ്കര എൻജിനിയറിംഗ് കോളേജിലെ ആറ് വേദികളിലും ആസ്വാദകർക്ക് കുറവില്ലായിരുന്നു. നിറഞ്ഞ സദസുകളിലാണ് കോൽക്കളി, വട്ടപ്പാട്ട് മത്സരങ്ങൾ നടന്നത്. മൈം, ചാക്യാർ കൂത്ത് കോൽക്കളി എന്നിവയ്ക്കും കാണികൾ ഏറെയുണ്ടായിരുന്നു.
നാല് പതിറ്രാണ്ടുകൾക്ക് ശേഷം കലയുടെ കേളികൊട്ട് മൂത്തകുന്നത്ത് ഉയർന്നതോടെ നാട്ടുകാർ ഉത്സവലഹരിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |