തൃക്കാക്കര: മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. തൃക്കാക്കര മരോട്ടിച്ചുവട് സൺറൈസ് അപ്പാർട്ട്മെന്റിൽ രാജീവനെയാണ് (55) തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12ഓടെയായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ മകൻ ഹരികൃഷ്ണന്റെ (23) വയറിലും കൈയിലും കത്തികൊണ്ട് കുത്തുകയായിരുന്നു.
അയൽക്കാർ അറിയിച്ചതനുസരിച്ച് വാർഡ് കൗൺസിലർ അജുന ഹാഷിം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. വൃക്കകൾക്കും കരളിനും കുടലിനും ഗുരുതര പരിക്കേറ്റ ഇയാൾ വെന്റിലേറ്ററിലാണ്.
ഒളിവിൽപോയ രാജീവനെ തൃക്കാക്കര സി.ഐ ആർ.ഷാബു, എസ്.ഐമാരായ അനീഷ്, ജയകുമാർ, ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇടപ്പള്ളി എം.എ.ജെ ആശുപത്രിക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. കത്തിയും കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |