തൃശൂർ: ജില്ലയിൽ സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ ആരോപണങ്ങൾ നേരിടുന്ന മുഴുവൻ ഭരണസമിതികളെയും പിരിച്ചുവിടാൻ സർക്കാർ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. കരുവന്നൂർ ബാങ്ക് തട്ടിപ്പിനു നേതൃത്വം കൊടുത്ത സി.പി.എം നേതാക്കൾ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിലും ഇത് ആവർത്തിച്ചു. സാധാരണക്കാരുടെ സർവതോന്മുഖമായ പുരോഗതിക്ക് നേതൃത്വം നൽകേണ്ട സഹകരണ ബാങ്കുകളെ അഴിമതി കേന്ദ്രങ്ങളാക്കി മാറ്റിയത് സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. ജില്ലയിലെ സി.പി.എം നേതൃത്വത്തിലുള്ള നിരവധി സ്ഥാപനങ്ങളിൽ സമാനമായ അഴിമതികളും വായ്പാ തട്ടിപ്പുകളും വ്യാപകമായി നടക്കുന്നു. നീതിപൂർവവും നിഷ്‌പക്ഷവുമായ സമഗ്രമായ അന്വേഷണത്തിലൂടെ സഹകരണ മേഖലയുടെ തീരാകളങ്കത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ജോസ് വള്ളൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |