കോഴിക്കോട്: കോതിയിൽ മറ്റൊരു വിഴിഞ്ഞമുണ്ടാക്കാനാണ് യു.ഡി.എഫും വികസനവിരുദ്ധരും ആഗ്രഹിക്കുന്നതെങ്കിൽ തുറന്നുപയണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ. കുറ്റിച്ചിറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കണ്ടിയിൽ സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലിനജല സംസ്കരണ പ്ലാന്റ് ആരംഭിക്കുമ്പോൾ കാലതാമസം കൂടാതെ നടപ്പാക്കണമെന്നും ആശങ്കയുണ്ടെങ്കിൽ അതു ദൂരീകരിക്കണമെന്നും പറഞ്ഞവർ ഇപ്പോൾ ഉയർത്തുന്ന വാദം വിചിത്രമാണ്. അന്നെടുത്ത നിലപാടിൽ നിന്നും മാറാൻ ഇവരെ പ്രേരിപ്പിച്ച വികാരമെന്തെന്ന് കോൺഗ്രസും ലീഗും വ്യക്തമാക്കണം. മലിനജലം ശുദ്ധീകരിക്കുന്നതിനായി അമൃത് പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ ആരംഭിച്ച പദ്ധതിയാണിത്. മലിനജല ശുദ്ധീകരണപ്ലാന്റിന്റെ പ്രവർത്തനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർ ഇവിടുത്തെ ജനങ്ങൾ എല്ലാ കാലത്തും ദുരിതസമാനമായ സാഹചര്യത്തിൽ കഴിയണമെന്ന നിർബന്ധമുള്ളവരാണ്.
ആവിക്കലിൽ ചിലർ മുൻകൈയടുത്ത് ആരംഭിച്ച സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്. പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. ഇതിന്റെ മറവിൽ വലിയ ഗൂഢാലോചയുണ്ടെന്ന കാര്യം നമ്മൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |