കോസ്റ്റാറിക്ക: മാറ്റിന നദി സന്ദർശിക്കുന്നതിനിടെ എട്ടു വയസുകാരനെ മുതല പിടിക്കുകയും വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. ജൂലിയോ ഒട്ടെറോ ഫെർണാണ്ടസ് എന്ന കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മാതാപിതാക്കളുടെ മുമ്പിൽ വച്ചാണ് ദുരനുഭവമുണ്ടായത്. കുട്ടിയെ മുതല വിഴുങ്ങിയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിമോൺ നഗരത്തിലെ മാറ്റിന നദി സന്ദർശിക്കാൻ മാതാപിതാക്കളോടൊപ്പം എത്തിയതാണ് കുട്ടി. ജൂലിയോ മുട്ടോളം വെള്ളത്തിൽ നിൽക്കുമ്പോൾ വലിയ മുതല കുട്ടിയുടെ നേരെ കുതിക്കുകയും കടിച്ച് ആഴത്തിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു.ജൂലിയോയുടെ മാതാപിതാക്കളായ ഡോൺ ജൂലിയോ ഒട്ടെറോയും മാർജിനി ഫെർണാണ്ടസ് ഫ്ലോറസും തങ്ങളുടെ മകനെ ഇഴജന്തുക്കൾ ക്രൂരമായി കൊല്ലുന്നതിന് സാക്ഷികളായി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷം ഒരു അജ്ഞാതൻ പ്രദേശത്ത് ഒരു മുതലയെ വെടിവച്ച് കൊന്നെന്നും നാട്ടുകാർ മുതലയുടെ വയറ് തുറന്നപ്പോൾ ജൂലിയോയുടേതെന്ന് കരുതുന്ന മുടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |