കാബൂൾ: അഫ്ഗാനിസ്ഥാനിലെ വടക്കൻ നഗരമായ അയ്‌ബാക്കിലെ മദ്രസയിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം കൂടിയേക്കാമെന്ന് അധികൃതർ അറിയിച്ചു. കാബൂളിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മദ്രസയിലെ ഉച്ച കഴിഞ്ഞുള്ള പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ പേരും ചെറുപ്പക്കാരും കുട്ടികളുമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ താലിബാൻ അധികാരമേറ്റെടുത്ത ശേഷം ഇസ്ലാമിക് സ്റ്റേറ്ര് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് നിരവധി സ്ഫോടനങ്ങളും ആക്രമണങ്ങളും നടന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |