തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡ്സ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം സെപ്തംബർ വരെ 835 പേർക്കാണ് രോഗം ബാധിച്ചത്. മുൻപ് പ്രതിവർഷം 3000 പേർക്കായിരുന്നു രോഗം ബാധിച്ചിരുന്നത്.
എയ്ഡ്സ് ബാധിതരായി മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം ബാധിക്കുന്ന കേസുകളും കുറഞ്ഞെന്നാണ് വിവരം. പുതുതായി രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്.
രോഗം പകരുന്നത് ഇങ്ങനെ
രോഗബാധിതരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ.
അണുബാധയുള്ള ഗർഭിണികളിൽ നിന്ന് ജനിക്കുന്ന കുഞ്ഞിലേയ്ക്ക് .
ഡ്രഗ്സ് ഉപയോഗിക്കുന്നവർ സിറിഞ്ച്, സൂചി ഷെയർ ചെയ്യുന്നതിലൂടെ.
അണുബാധിതരായവരുടെ രക്തം മറ്റൊരാൾ സ്വീകരിക്കുന്നതിലൂടെ.
ചികിത്സ
രക്ത പരിശോധനയിലൂടെ മാത്രമേ എച്ച്.ഐ.വി അണുബാധ കണ്ടെത്താൻ സാധിക്കൂ. ഇതിനായി, എല്ലാ സർക്കാർ ആശുപത്രികളിലും ജ്യോതിസ് (ഐ.സി.ടി.സി) കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എച്ച്.ഐ.വി അണുബാധയുണ്ടെന്ന് കണ്ടെത്തിയാൽ കൂടുതൽ ചികിത്സയ്ക്കായി ഉഷസ് (എ.ആർ.ടി) കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും. എ.ആർ.ടി കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത് ചികിത്സയെടുക്കുന്ന അണുബാധിതർക്ക് തുടർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കെയർ സപ്പോർട്ട് (സി.എസ്.സി) കേന്ദ്രങ്ങളുണ്ട്. ലൈംഗികജന്യ രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭിക്കുന്നതിന് ജില്ലാ ആശുപത്രികളിൽ പുലരി (എസ്.ടി.ഐ) കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |