ചെന്നെെ: റെയിൽവേ സ്റ്റേഷന്റെ നടപ്പാലത്തിൽ കയറി നിന്ന് ചാടുമെന്ന് ഭീഷണിമുഴക്കിയ അന്യസംസ്ഥാന തൊഴിലാളിയെ മദ്യക്കുപ്പി കാണിച്ച് പ്രലോഭിപ്പിച്ച് പൊലീസ് പിടികൂടി. ചെന്നെെ തിരുവൊട്ടിയൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നടപ്പാലത്തിന്റെ കെെവരിയിൽ നിന്നാണ് ഇയാൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്നാണ് റെയിൽവേ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയത്. ഇയാളെ രക്ഷിക്കാൻ ഉദ്യോഗസ്ഥരും യാത്രക്കാരും മുൻകരുതലെന്ന നിലയിൽ നടപ്പാലത്തിനു കീഴിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു. ഒരാഴ്ച മുൻപാണ് ഒഡിഷാ സ്വദേശിയായ ഇയാൾ ചെന്നെെയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ താഴെ ഇറക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കഴിഞ്ഞില്ല. അവസാനമാണ് അറ്റകെെ പ്രയോഗമെന്നോണം മദ്യക്കുപ്പി കാണിച്ചത്. ഇയാളുടെ ശ്രദ്ധ തിരിക്കാനാണ് ഇങ്ങനെ ഒരു വഴി പ്രയോഗിച്ചത്. കുപ്പികണ്ടതും ഇയാളുടെ ശ്രദ്ധ തിരിയുകയും അഗ്നിരക്ഷാ സേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പിടികൂടി താഴെ ഇറക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |