SignIn
Kerala Kaumudi Online
Friday, 19 April 2024 6.37 PM IST

പള്ളിമണിയടിച്ച് കൂടുതൽ പേരെ സ്ഥലത്തെത്തിച്ചു, വിഴിഞ്ഞത്തെ അക്രമസംഭവങ്ങളിൽ വൈദികർക്കും പങ്ക്, ഹൈക്കോടതിയിൽ പൊലീസ് സത്യവാങ്‌മൂലം നൽകി

hh

തിരുവനന്തപുരം : വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം ഉണ്ടായ പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ വൈദികർക്കും പങ്കെന്ന് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മ‌ൂലം നൽകി. ആക്രമണമുണ്ടായ ദിവസം പള്ളിമണിയടിച്ച് കൂടുതൽ പേരെ പദ്ധതിപ്രദേശത്തേക്ക് എത്തിച്ചെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇതിനെത്തുടർന്ന് സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കം രണ്ടായിരത്തോളം പേർ സംഭവസ്ഥലത്തെത്തി. പദ്ധതി പ്രദേശത്ത് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞുവെന്നും പൊലീസ് പറയുന്നു.

തൊട്ടുമുമ്പുള്ള ദിവസം നടന്ന അക്രമസംഭവങ്ങളിൽ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. തുടർന്ന് വൈദികരടക്കം മൂവായിരത്തോളം പേർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ആക്രമണത്തിൽ പൊലീസുകാർക്കും പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ പോലും അനുവദിക്കാതെ തടഞ്ഞുവച്ചു. ആറ് പൊലീസ് വാഹനങ്ങൾ സമരക്കാർ നശിപ്പിച്ചു. 64 പൊലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നേരത്തെ ഹൈക്കോടതിയിൽ സമരസമിതി നൽകിയ ഉറപ്പുകൾ സമരക്കാ‌ർ ലംഘിച്ചെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു.

അതേ സമയം വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സ്വൈര്യം കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭീഷണിയ്‌ക്ക് പുറമെ ആക്രമണവും വ്യാപകമായി നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അക്രമികളുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് പൊലീസ് വിവേകത്തോടെ തിരിച്ചറിഞ്ഞു. പൊലീസിന്റെ ധീരമായ നിലപാട് കാരണമാണ് അക്രമികളുടെ ലക്ഷ്യം നടക്കാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZHINJAM, VIZHINJAM POLICE STATION, VIZHINJAM PORT, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.