ഗാന്ധിനഗർ: ഒരു മാസമായി എല്ലാ പാർട്ടികളുടെയും മുതിർന്ന നേതാക്കളും താര പ്രചാരകരും ഗുജറാത്ത് കേന്ദ്രീകരിച്ചു നടത്തിയ ശക്തമായ പ്രചാരണങ്ങൾക്ക് വോട്ടർമാരെ ഇളക്കാനായില്ല. 59.46 ശതമാനം വോട്ടർമാർ മാത്രമാണ് ഇന്നലെ വിധിയെഴുതിയത്. 2017ൽ ആദ്യഘട്ട പോളിംഗ് 68 ശതമാനമായിരിക്കെ എന്തുകൊണ്ടാണ് ഇപ്രാവശ്യം പോളിംഗ് കുറഞ്ഞതെന്ന അന്വേഷണം വരും ദിവസങ്ങളിൽ നടക്കും.
ഭരണവിരുദ്ധ വികാരമാണ് പോളിംഗ് കുറയാൻ കാരണമെന്നും അതല്ല, അധികാരത്തിനൊപ്പമാണ് ജനങ്ങൾ എന്നതിന്റെ സൂചനയാണിതെന്നുമുള്ള തരത്തിൽ അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. മറ്റെന്തെങ്കിലും കാരണങ്ങൾ ഇതിനു പിന്നിലുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണങ്ങൾ നടന്നുവരുന്നു.
പോളിംഗിലെ കുറവ് പാർട്ടികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിലെ വിജയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമാണ്. ബി.ജെ.പിയെ താഴെയിറക്കാനുള്ള ലക്ഷ്യവുമായി പ്രചാരണം നടത്തിയ കോൺഗ്രസിനും ആംആദ്മിക്കും നിർണ്ണായകമാണ് ഈ തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |