തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്നത് ഒഴികെയുള്ള വിഷയങ്ങളെല്ലാം പരിഹരിക്കാൻ സർക്കാർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന ഉറപ്പ് നൽകിയിട്ടും കലാപനീക്കത്തിലൂടെ പദ്ധതി തടയാനാണ് സമരസമിതിയും നേതൃത്വം നൽകുന്നവരും ശ്രമിക്കുന്നതെങ്കിൽ വഴങ്ങാനാവില്ലെന്ന് വ്യക്തമാക്കി സി.പി.എം. പദ്ധതിക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ആശങ്കകളും ആവലാതികളും പരിഹരിക്കാൻ ഇനിയും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് സി.പി.എം മുഖപത്രത്തിലെഴുതിയ പ്രതിവാരലേഖനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
ഒരു സമരസമിതി നേതാവ് മന്ത്രിയെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുമ്പോൾ കേരളം വളർത്തിയെടുത്ത മതനിരപേക്ഷ സംസ്കാരത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് തിരിച്ചറിയണം. മന്ത്രിയെ സമരസമിതി നേതാവ് വർഗീയവാദിയെന്ന് വിളിക്കുന്നതിന് പിന്നിലെ വർഗീയ ചിന്തകളെ കാണാതെ പോകാനാവില്ല. പൊലീസ് അതീവ സംയമനം പാലിച്ചതിനാൽ മാത്രമാണ് വിഴിഞ്ഞത്ത് സ്ഥിതി കൈവിട്ട് പോകാതിരുന്നത്. ആക്രമണം അഴിച്ചുവിട്ട് ജനങ്ങൾക്കിടയിലെ സൗഹൃദം ഇല്ലാതാക്കാനുള്ള ശ്രമത്തെ തടയണം. വിവിധ മതങ്ങളിൽപെട്ട വർഗീയവാദികൾ ഇതൊരവസരമാക്കി കേരളത്തിൽ കാലുറപ്പിക്കാൻ നടത്തുന്ന നീക്കത്തെ എന്തുവില കൊടുത്തും തടയണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |