തിരുവനന്തപുരം: കഴിഞ്ഞ 26ന് വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തുന്ന രീതിയിൽ സമരം നടത്തിയതിനും നിർമ്മാണം നടക്കുന്ന പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയതിനും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റൊയെ ഒന്നാം പ്രതിയാക്കി വിഴിഞ്ഞം പൊലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സഹായ മെത്രാൻ ക്രിസ്‌തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ പെരേര മൂന്നാം പ്രതിയുമാണ്.
പ്രദേശവാസിയായ കെ.ജി. പ്രസാദ് നൽകിയ പരാതിയിലാണ് ഒരു കേസ്. മറ്റൊന്ന് പൊലീസ് സ്വമേധയാ എടുത്തതും. അന്നുണ്ടായ സംഘർഷത്തിൽ ഗൂഢാലോചനയ്ക്ക് ഇവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസെടുത്തതിന് പുറമേയാണിത്. ഇവരെ കൂടാതെ പത്ത് പുരോഹിതർ ഉൾപ്പെടെയുള്ളവരേയും പ്രതി ചേർത്തിട്ടുണ്ട്. തുറമുഖ നിർമ്മാണ പ്രവർത്തനം തടസപ്പെടുത്താൻ പാടില്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കെ ഇവർ അതീവ സുരക്ഷാ മേഖലയിൽ കടന്നുകയറിയെന്നാണ് എഫ്.ഐ.ആർ. ഈ സംഭവം നടന്ന് അടുത്ത ദിവസമാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനുനേരെ ആക്രമണമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |