മൂവാറ്റുപുഴ: സംസ്ഥാന വഖഫ് ബോർഡ് മുൻ സി.ഇ.ഒ ബി. മുഹമ്മദ് ജമാൽ അനധികൃതമായി സ്പെഷ്യൽ അലവൻസ് കൈപ്പറ്റിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിനുത്തരവിട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി. ഗവ.അഡിഷണൽ ചീഫ് സെക്രട്ടറിയുടെയും വഖഫ് ബോർഡ് സി.ഇ.ഒയുടെയും തസ്തിക ഒരേ പദവിയിലുള്ളതാണെന്നുകാണിച്ച് സ്പെഷ്യൽ അലവൻസ് എഴുതി അധികവരുമാനം കൈപ്പറ്റി, സർക്കാർ ഇതു തിരിച്ചടക്കാൻ പറഞ്ഞിട്ടും പാലിച്ചില്ലെന്നുമാണ് പരാതിയിൽ. എറണാകുളം വാഴക്കാല സ്വദേശി തൈക്കൂടത്തുവീട്ടിൽ ടി.എം.അബ്ദുൾ സലാം നൽകിയ പരാതിയിലാണ് ജഡ്ജി പി.പി.സെയ്തലവിയുടെ ഉത്തരവ്. 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. കേസ് ജനുവരി 7ന് വീണ്ടും പരിഗണിക്കും. ഹർജിക്കാരന് വേണ്ടി അഡ്വ. എൻ.പി.തങ്കച്ചൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |