SignIn
Kerala Kaumudi Online
Saturday, 20 April 2024 6.49 AM IST

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച

murder

തിരുവനന്തപുരം: കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരൻ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ.

ലാത്‌വിയൻ യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ റിസോർട്ടിലെത്തിയ വനിതയെ 2018 മാർച്ച് 14നാണ് കാണാതായത്.

ഏപ്രിൽ 20ന് പൂനംതുരുത്തിൽ ചതുപ്പിൽ അഴുകിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ സഹോദരി തിരിച്ചറിഞ്ഞതോടെയാണ് കൊല്ലപ്പെട്ടത് ലാത്‌വിയൻ യുവതിയാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ഡി എൻ എ പരിശോധനയും നടത്തി.

ടൂറിസ്റ്റ് ഗൈഡുകളാണെന്നും സ്ഥലങ്ങൾ കാണിച്ചുതരാമെന്നും പറഞ്ഞാണ് പ്രതികൾ യുവതിയെ സമീപിച്ചത്. തുടർന്ന് കണ്ടൽക്കാടുകളിലെത്തിച്ച് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തുകയായിരുന്നു. അന്ന് ഫോർട്ട് അസി.കമ്മിഷണറായിരുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെ.കെ. ദിനിലാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KOVALAM, FOREIGN WOMAN, MURDER CASE, UMESH, UDHAYA KUMAR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.