പനാജി.ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവ സമാപന വേദിയിൽ ജൂറി ചെയർമാനും ഇസ്രായേലി സംവിധായകനുമായ നാദിർ ലാപിഡിന്റെ പരാമർശം ഉയർത്തിയ വിവാദങ്ങൾക്കിടെ ഇന്ത്യയുടെ സഹകരണത്തോടെ സംയുക്ത ചലച്ചിത്രം പ്രഖ്യാപിച്ച് പ്രമുഖ ഇസ്രായേലി ചലച്ചിത്ര നിർമ്മാണക്കമ്പനിയായ ദരോമ പ്രൊഡക്ഷൻസ്.ഗോവയിൽ ഇക്കുറി നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതിനേടി ശ്രദ്ധേയമായ ബാരെൻ എന്ന സിനിമയുടെ നിർമ്മാതാക്കളാണിവർ. മൊർദ്ദേചായ് വർദ്ദി എഴുതി സംവിധാനം ചെയ്ത ബാരെൻ കുട്ടികളില്ലാത്ത യാഥാസ്ഥിതിക ദമ്പതികൾ അഭിമുഖീകരിക്കേണ്ടി വരുന്ന ചില സംഭവങ്ങളാണ് പ്രമേയം.. ഈ കുടുംബത്തിലേക്ക് വന്ധ്യതാ ചികിത്സകനെന്ന പേരിൽ ഒരാൾ എത്തുകയും അയാളുടെ ചികിത്സയെത്തുടർന്ന് പിന്നീട് ഉയരുന്ന ചോദ്യങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. മിലി എഷെറ്റ്, യോവ് റോട്മാൻ, ഇലാനിറ്റ് ബിൻ യാക്കൂവ് , നെവോ കിംചി തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.
വിദേശ്യകാര്യ മന്ത്രാലയത്തിന്റെയും ഇസ്രായേലി പ്രൈെംമിനിസ്റ്റേഴ്സ് ഓഫീസിന്റേയും സഹകരണത്തോടെയാണ് പുതിയ ചിത്രമൊരുങ്ങുന്നതെന്ന് നിർമ്മാതാക്കളിലൊരാളായ അബാരോൺ പീയർ അറിയിച്ചു.. ഇലാദ് പെലഗ്, ഹഗ്ഗായ് അരാദ് എന്നിവരാണ് 30 ഓളം ചിത്രങ്ങൾ ചെയ്തിട്ടുള്ള ദരോമ പ്രൊഡക്ഷൻസ് ആരംഭിച്ചത്. 2014 ലെ ജെറുസലേം ചലച്ചിത്രമേളയിൽ മികച്ച അരങ്ങേറ്റ ചിത്രത്തിനുള്ള അവാർഡ് നേടിയ 'റെഡ് ലീവ്സ്', 2019 ൽ മികച്ച ഡോക്യുമെന്ററി ക്കുള്ള ഓഫിർ പ്രൈസ് നേടിയ 'എ വോർ ലൈക്ക് മി' തുടങ്ങി അവാർഡുകൾ നേടിയ ഒരു പിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ കമ്പനിയാണ് ദരോമ പ്രൊഡക്ഷൻസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |