ലീഡ് : അമ്മയും മകളുമായി
സിനിമയിലും തിളങ്ങി
ആശ ശരതും ഉത്തരയും
കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ എന്ന് ഖെദ്ദ എന്ന ചിത്രത്തെ ആദ്യം വിശേഷിപ്പിക്കാം. സമൂഹ മാദ്ധ്യമങ്ങളും സ്മാർട്ട് ഫോണും മലയാളിയെ ഏത് രീതിയിൽ ബാധിച്ചുവെന്ന് അടയാളപ്പെടുത്തുന്നു എന്നതാണ് അടുത്ത വിശേഷണം. മനോജ് കാന രചനയും സംവിധാനവും നിർവഹിക്കുന്ന ഖെദ്ദ കണ്ടുമറക്കുന്ന സിനിമകാഴ്ചകളല്ല. കണ്ടിരിക്കുമ്പോഴും കണ്ടിറങ്ങുമ്പോഴും ഐശ്വര്യ എന്ന കൗമാരിക്കാരിയായ മകളും ചതിക്കുഴിയിൽനിന്ന് രക്ഷിക്കാൻ ഇറങ്ങി തിരിക്കുന്ന അമ്മയും അംഗൻവാടി ടീച്ചറുമായ സവിതയും പ്രേക്ഷകരുടെ കൂടെ തന്നെയുണ്ട് . ഖെദ്ദ എന്നാൽ കെണി എന്നാണ് അർത്ഥം. സവിത എന്ന കഥാപാത്രമായി ആശ ശരത് അതിഗംഭീരമായി . നൃത്തത്തിൽ ആശ ശരത്തിനൊപ്പം തിളങ്ങുന്ന മൂത്ത മകളായ ഉത്തര തുടക്കകാരിയുടെ പരിഭ്രമമില്ലാതെ കഥാപാത്രത്തോടെ പൂർണമായി നീതി പുലർത്തി. പഠനത്തിൽ ശ്രദ്ധ കുറയുന്ന മകളെ രക്ഷിക്കാൻ ഫോൺ ഉപയോഗിച്ച് തുടങ്ങുന്ന സവിതയുടെ ജീവിതംതന്നെ ഫോൺ എന്ന കെണിയിൽ കുരുങ്ങിയില്ലാതാവുന്നു.ഉത്തരവാദിത്വങ്ങളെ ഭയപ്പെടുന്ന കഥാപാത്രമായിരുന്നു സുധീർ കരമനയുടെ രവീന്ദ്രൻ.
നമ്മൾ കാണുന്ന ഒരുപാട് പേരിലുണ്ട് സുദേവ് നായരുടെ അഖിൽ.പ്രണയവും പകയും മാനസിക സംഘർഷങ്ങളുമെല്ലാം മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ മനോജ് കാന എന്ന സംവിധായകൻ വിജയിച്ചു.
സംസ്ഥാന പുരസ്കാര ജേതാവായ പ്രതാപ് പി.നായരുടെ കാമറ പൂർണമായും ചിത്രത്തിന്റെ കൂടെ തന്നെ സഞ്ചരിച്ചു. ബിജി ബാലിന്റെ പശ്ചാത്തല സംഗീതം, ശ്രീവത്സൻ, ജെ. മേനോൻ ഇൗണമിട്ട പാട്ടിന് മനോജ് കുറൂരിന്റെ വരികൾ മനോഹരമായിരുന്നു. അമ്മയും മകളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കാഴ്ചകൾ ഗാനത്തിൽ നിറഞ്ഞുനിൽക്കുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രത്തിൽ ജോളി ചിറയത്ത്, സരയു എന്നിവരാണ് മറ്റു താരങ്ങൾ. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ പക്ഷത്താണ് ഖെദ്ദയുടെ സ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |