തിരുവനന്തപുരം: മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്താൻ എട്ടുവർഷം ഓഫീസുകൾ കയറിയിറങ്ങിയ കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ.സുകുമാരിക്ക് മന്ത്രി എം.ബി.രാജേഷിന്റെ ഇടപെടലോടെ പ്രശ്നത്തിന് പരിഹാരമായി.കുട്ടിയുടെ പിതാവിന്റെ തെറ്റായ പേര് തിരുത്താനുള്ള നടപടികൾ സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങുകയായിരുന്നു.വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ കണ്ണൂർ ജില്ലാ ജനനമരണ രജിസ്ട്രാർ ടി.ജെ.അരുണിനെ വിഷയം പരിഹരിക്കാൻ മന്ത്രി ചുമതലപ്പെടുത്തി.മതിയായ രേഖകളില്ലാത്തതാണ് പ്രശ്നമെന്ന് അപേക്ഷകയെ ഉദ്യോഗസ്ഥർ ബോദ്ധ്യപ്പെടുത്തുകയും ആവശ്യമായ രേഖകൾ ലഭ്യമാക്കുന്നതിനായും സഹായിച്ചു.
രേഖകൾ ഹാജരാക്കിയതോടെ തിരുത്തൽ വരുത്തി സർട്ടിഫിക്കറ്റ് നൽകി.അപേക്ഷകരെ വലയ്ക്കാതെ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച് കൃത്യമായ നിർദ്ദേശം നൽകണമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |