വടക്കഞ്ചേരി: പീഡന കേസിലെ പ്രതിയായ അഞ്ചുമൂർത്തിമംഗലം തെക്കേത്തറ പ്രതീഷ് കുമാറിനെ (പ്രദീപ്, 45) 22 വർഷത്തിന് ശേഷം കാഞ്ചീപുരത്ത് നിന്ന് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. 2000ത്തിലാണ് കേസിനാസ്പദമായ സംഭവം.
വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം നാട്ടിൽ നിന്ന് മുങ്ങി കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതി കാഞ്ചീപുരത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.
ഡിവൈ.എസ്.പി ആർ.അശോകൻ, സി.ഐ എ.ആദംഖാൻ, എസ്.ഐ കെ.വി.സുധീഷ്‌കുമാർ, സ്ക്വാഡംഗങ്ങളായ എ.എസ്.ഐ എം.ആർ.സുനിൽകുമാർ, ആർ.കൃഷ്ണദാസ്, യു.സൂരജ് ബാബു, കെ.ദിലീപ്, സൈബർ സെൽ ഉദ്യോഗസ്ഥ അഞ്ജുമോൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |