തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്ക് മാനുഷിക മുഖം നൽകാൻ വകുപ്പുകൾക്കും ജീവനക്കാർക്കും കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി . 2018,2019-20,2020-21 വർഷങ്ങളിലെ സംസ്ഥാന ഇ-ഗവേണൻസ് പുരസ്‌കാരങ്ങൾ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ-സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് തടസം നിൽക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങൾ പരിഷ്‌കരിക്കണം. സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമായും വേഗത്തിലായും അഴിമതിരഹിതമായും ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്നും. ഇത് കേരളത്തിലെ സേവന മേഖലയെ കൂടുതൽ ജനോന്മുഖമാക്കും. സർക്കാരിന്റെ സമീപനത്തിനും അടിസ്ഥാന സൗകര്യങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ജീവനക്കാരുടെ സമീപനത്തിലും കാര്യമായ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഇ-ഗവേണൻസ് പുരസ്‌കാരങ്ങളും വിതരണം ചെയ്‌തു. മേയർ ആര്യ രാജേന്ദ്രൻ,ജൂറി അംഗം ഡോ.സെബാസ്റ്റ്യൻ പോൾ,ഐ.എം.ജി ഡയറക്‌ടർ കെ.ജയകുമാർ,കൗൺസിലർ രാഖി രവികുമാർ,ഇലക്ട്രോണിക്‌സ് ആൻഡ് വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ.രത്തൻ ഖേൽക്കർ,ഐ.ടി മിഷൻ ഡയറക്‌ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |