സാവോ പോളോ: അർബുദ ബാധിതനായി ചികിത്സയിൽ തുടർന്നിരുന്ന ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെയേ ആരോഗ്യസ്ഥിതിയിൽ വ്യതിയാനമുണ്ടായതിന് പിന്നാലെ പാലിയേറ്റീവ് കെയറിലേയ്ക്ക് മാറ്റി. അദ്ദേഹം കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല എന്നാണ് വിവരം. 82-കാരനായ പെലെയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയതിന് പിന്നാലെയാണ് സാവോ പോളയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. പെലെയ്ക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുള്ളതായും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
Pray for the King 👑🙏🏽🇧🇷 @Pele
— Kylian Mbappé (@KMbappe) December 3, 2022
ബ്രസീലിനായി മൂന്ന് ലോകകപ്പ് നേടിയ താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അദ്ദേഹത്തിന്റെ മകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കീമോ തെറാപ്പി തത്ക്കാലം നിർത്തിവെച്ച് നിലവിൽ ശ്വാസതടസം, ശരീര വേദന തുടങ്ങിയവയ്ക്കാണ് ചികിത്സ നൽകി വരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പെലെ അർബുദത്തിന് ചികിത്സ തേടി വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |