കൊച്ചി: വിഴിഞ്ഞം സമരത്തെച്ചൊല്ലി സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ലത്തീൻ സഭയുടെ ചടങ്ങിൽ നിന്ന് ഗതാഗതമന്ത്രി ആന്റണി രാജു വിട്ടുനിന്നു. തിരക്ക് മൂലമാണ് പങ്കെടുക്കാത്തതെന്ന് മന്ത്രി വിശദീകരിച്ചെങ്കിലും സഭയോടുള്ള അകൽച്ചയാണ് കാരണമെന്നാണ് സൂചനകൾ.
ലത്തീൻസഭയുടെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ലൂർദ്ദ് ആശുപത്രിയിൽ അപസ്‌മാര ചികിത്സാ കേന്ദ്രത്തിന്റെ രണ്ടാം വാർഷികം ഉദ്ഘാടനമായിരുന്നു പരിപാടി.
സമയമുണ്ടെങ്കിൽ എത്താമെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നതെന്നും വിഴിഞ്ഞം സംഭവവുമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി മന്ത്രിയുടെ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ വരാപ്പുഴ അതിരൂപത ബിഷപ്പ് ജോസഫ് കളത്തിൽ തീരുമാനിച്ചിരുന്നു. ഇതുമൂലമാണ് എറണാകുളത്ത് എത്തിയിട്ടും മന്ത്രി ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |