തിരുവനന്തപുരം: ലോകബാങ്കുമായി ചേർന്ന് സംസ്ഥാനസർക്കാർ നടത്തുന്ന രണ്ടുദിവസത്തെ കാലാവസ്ഥാ ഉച്ചകോടി 7ന് കോവളത്ത് ആരംഭിക്കും.
7 ന് രാവിലെ 10 മുതൽ കോവളം ലീലയിൽ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് നാല് പ്രധാന സെഷനുകൾ നടക്കും. 11.30 ന് നടക്കുന്ന 'കാലാവസ്ഥാ വ്യതിയാനം; ആസൂത്രണവും നടപ്പാക്കലും' സെഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ, ലോകബാങ്ക് റിപ്പോർട്ട് എന്നിവയുടെ പ്രകാശനവും നിർവഹിക്കും. ചീഫ് സെക്രട്ടറി വി.പി ജോയ്, ലോക ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
7.30 ന് കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ടിൽ യു.എൻ.ഇ.പി ഇന്ത്യ അംബാസഡർ ദിയ മിർസയുമായുള്ള സംവാദം നടക്കും.
ഡിസംബർ 8 ന് കാലാവസ്ഥാ അറിയിപ്പുകൾ, അനുബന്ധ വിഷയങ്ങൾ തുടങ്ങിയവയിൽ മൂന്ന് സെഷനുകൾ നടക്കും. 3.45 ന് നടക്കുന്ന സെഷനിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ, നിതി ആയോഗ് സി.ഇ.ഒ പരമേശ്വരൻ അയ്യർ, ലോകബാങ്ക് പ്രതിനിധി ജോൺ എ റൂം എന്നിവർ പങ്കെടുക്കും.
സമ്മേളനത്തിന് മുന്നോടിയായി ഡിസംബർ 6 ന് വൈകിട്ട് 6.30 ന് കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ടിൽ 'യൂത്ത് ലീഡർഷിപ്പ് ഫോർ ക്ലൈമറ്റ് ആക്ഷൻ' എന്ന വിഷയത്തിൽ ആമുഖ സെഷൻ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |