വിഴിഞ്ഞം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിചേർക്കപ്പെട്ട ചിലരുടെ പാസ്‌പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു. വിഴിഞ്ഞം കേസ് അന്വേഷിക്കുന്ന ഡി.ഐ.ജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത ആയിരം പേരുടെ പ്രതി പട്ടിക തയ്യാറാക്കിയതിൽ നാന്നൂറോളം പേരുടെ വിവരങ്ങൾ പൊലീസ് വ്യക്തമായി ശേഖരിച്ചിട്ടുണ്ട്. എന്നാൽ അറസ്റ്റ് ഉടനുണ്ടാകില്ല.അതേസമയം,പൊലീസ് സ്റ്റേഷൻ തകർത്ത് എസ്.ഐ ഉൾപ്പെടെയുളവരെ മാരകമായി പരിക്കേൽപ്പിച്ച് ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാത്തതിൽ പൊലീസുകാർക്കിടയിൽ തന്നെ അമർഷമുണ്ട്.
സമരത്തിൽ നിന്ന് പിന്നോട്ട്
സ്റ്റേഷൻ ആക്രമണ കേസുകളിൽ പ്രതികളായതോടെ അറസ്റ്റ് ഭയന്ന് ഭൂരിപക്ഷം പേരും ഇപ്പോൾ സമരപ്പന്തലിൽ എത്താറില്ല.സംഘർത്തിൽ പരിക്കേറ്റവർക്ക് രൂപതയിൽ നിന്ന് സഹായം ലഭിക്കാതെ വന്നതോടെ വിഴിഞ്ഞം തീരദേശ ജനത സമരത്തിൽ നിന്ന് പിന്നോട്ട് പോകുന്നതായാണ് വിവരം.തുറമുഖത്തെ സമരപന്തലിൽ ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ് സമരത്തിനെത്തുന്നത്.കണ്ടാലറിയാവുന്നവരെ പ്രതിചേർത്ത് കേസുകൾ എടുത്തു തുടങ്ങിയതോടെ പലരും ഭയന്ന് പിന്മാറുകയാണ്. സ്റ്റേഷൻ ആക്രമണ കേസിൽ പങ്കെടുത്ത പലരുടെയും ബന്ധുക്കൾ പ്രാദേശിക സി.പി.എം നേതാക്കളെ സന്ദർശിച്ച് കേസിൽ നിന്ന് ഒഴിവാകാൻ ശ്രമം തുടങ്ങിയതായും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |