കൊച്ചി: സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് അർഹമായ പരിഗണന ഉറപ്പാക്കി സാമ്പത്തിക പിൻബലം നൽകാനുള്ള കുടുംബശ്രീ പരിശ്രമം വിജയത്തിലേക്ക്. ട്രാൻസ്ജെൻഡർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ കൂടുതൽ ഉൾപ്പെടുത്തി പുതിയ അയൽക്കൂട്ടങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നു.
സുദൃഢം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 4,673 പുതിയ അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു. പുതിയ അയൽക്കൂട്ടങ്ങളിലൂടെ 53,199 കുടുംബങ്ങൾ കുടുംബശ്രീയുടെ ഭാഗമായി. നിലവിലെ അയൽക്കൂട്ടങ്ങളിൽ 16,891പേരും അംഗങ്ങളായി. 709 വയോജന അയൽക്കൂട്ടങ്ങളും 168 ഭിന്നശേഷി അയൽക്കൂട്ടങ്ങളും മൂന്ന് ട്രാൻസ്‌ജെൻഡർ അയൽക്കൂട്ടങ്ങളും 'സുദൃഢം' പരിപാടിക്ക് കീഴിൽ രൂപീകരിച്ചു. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡറുകൾ എന്നിവർക്ക് കുടുംബശ്രീയിൽ നിന്ന് പിന്തുണയും സഹായങ്ങളും നൽകുകയാണ് ലക്ഷ്യം.
പ്രവർത്തനരഹിതമായ അയൽക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കും. പുതിയ അയൽക്കൂട്ടങ്ങൾക്ക് കണക്കെഴുത്ത് പരിശീലനവും ഇൻഷ്വറൻസ്, ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിച്ചു. ചില ജില്ലകളിൽ ബാലസഭ, സൂക്ഷ്മ സംരംഭ രൂപീകരണ പ്രവർത്തനങ്ങളും വയോജനസംഗമങ്ങളും നടത്തി.
എറണാകുളം ജില്ല
പുതിയ അയൽക്കൂട്ടങ്ങൾ 178
പുതിയ അംഗങ്ങൾ 1817
പുതുതായി ചേർന്നവർ 3235
വയോജന അയൽക്കൂട്ടങ്ങൾ 39
ഭിന്നശേഷി അയൽക്കൂട്ടങ്ങൾ 1
ട്രാൻസ്‌ജെൻഡർ അയൽക്കൂട്ടങ്ങൾ 0
പുനരുജ്ജീവിപ്പിച്ച അയൽക്കൂട്ടങ്ങൾ 54
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |