ന്യൂഡൽഹി: കേരളത്തിൽ ഇടുക്കിയിലും ത്രിപുര തലസ്ഥാനമായ അഗർത്തലയിലും 100 കിടക്കകളുള്ള ആശുപത്രി തുടങ്ങാൻ ഡൽഹിയിൽ ചേർന്ന ഇ.എസ്.ഐ കോർപ്പറേഷൻ (ഇ.എസ്.ഐ.സി) സമ്പൂർണ യോഗം തീരുമാനിച്ചു. ഇ.എസ്.ഐ.സി ബോർഡ് ചെയർമാനായ കേന്ദ്ര തൊഴിൽ മന്ത്രി ഭുപേന്ദ്ര യാദവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇ.എസ്.ഐ.സി ശമ്പള പരിധി ഉയർത്തണമെന്ന വിഷയവും യോഗത്തിൽ ചർച്ചയായി. തസ്തികയിലുള്ള കരാർ തൊഴിലാളികൾക്ക് തൊഴിൽസുരക്ഷിതത്വവും നിയമാനുസൃതമുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കും. കേരളത്തിലെ ഇ.എസ്.ഐ.സി അബ്‌സോർബ്ഡ് ജീവനക്കാർക്ക് എം.എ.സി.പി പ്രകാരമുള്ള ശമ്പളം ഉടൻ നൽകും. ഗ്രൂപ്പ് ബി കേഡറിലേക്ക് മാറ്റിയ നേഴ്സുമാർ അടക്കം ജീവനക്കാർക്ക് ബോണസ് നൽകുന്നതും പരിഗണിക്കും. ഇ.എസ്.ഐ.സിയുടെ ഏഴ് മെഡിക്കൽ കോളേജുകളിൽ ദന്തൽ,നഴ്സിംഗ് മെഡിംഗ് കോഴ്സുകൾ തുടങ്ങാനും ധാരണയായിട്ടുണ്ടെന്ന് ഇ.എസ്.ഐ.സി ബോർഡ് അംഗവും ബി.എം.എസ് ദേശീയ സെക്രട്ടറിയുമായ വി. രാധാകൃഷ്‌ണൻ പറഞ്ഞു.
21974.19 കോടി വരവും17,187.19 കോടി ചിലവും രേഖപ്പെടുത്തിയ 2021-2022 സാമ്പത്തിക വർഷത്തെ റിപ്പോർട്ടും അംഗീകരിച്ചു. സംസ്ഥാനത്തിന്റെ കാര്യങ്ങൾ പറയാൻ ഉത്തരാവാദിത്വപ്പെട്ട എക്‌സ് ഒഫീഷ്യോ അംഗം കൂടിയായ കേരള ലേബർ സെക്രട്ടറി രണ്ടുവർഷമായി യോഗത്തിൽ പങ്കെടുക്കുന്നില്ല.
യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:
ഇ.എസ്.ഐ.സി റീജിയണൽ ബോർഡ്,ഹോസ്‌പിറ്റൽ ഡെവലപ്മെന്റ കമ്മിറ്റി,ലോക്കൽ കമ്മിറ്റി എന്ന തൃകക്ഷി സംവിധാനം ശക്തമാക്കും
ഇ.എസ്.ഐ.സി ആനുകൂല്യങ്ങൾ അടക്കം വിവരങ്ങൾ മൊബൈൽ ഫോണിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
2021-2022 വർഷത്തിൽ 20 ലക്ഷം തൊഴിലാളികൾ കുറഞ്ഞത് പരിശോധിക്കും
സംസ്ഥാന ഇ.എസ്.ഐ.സി സംവിധാനത്തിലെ ആശുപത്രികളുടെയും ഡിസ്‌പെൻസറികളുടെയും പ്രവർത്തനം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |