തിരുവനന്തപുരം: കരിമഠം കോളനിയിൽ നഗരസഭ നിർമ്മിച്ച 41 ഫ്ളാറ്റുകളുടെ താക്കോൾ ദാനം ഇന്ന് വൈകിട്ട് 4.30ന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ഇതോടെ സാക്ഷാത്ക്കരിക്കപ്പെടുകയാണ് കരിമഠം കോളനിയിലെ 41 പേർക്ക്.നിർമ്മാണം പൂർത്തിയാക്കിയ 40 ഫ്ളാറ്റുകളും മുൻഘട്ടത്തിലെ അലോട്ട്‌മെന്റിൽ അവശേഷിച്ച ഒരു ഫ്ളാറ്റും ചേർത്ത് 41 പേർക്കാണ് ഫ്ളാറ്റുകൾ കൈമാറുന്നത്.കുടിവെള്ളം,വൈദ്യുതി,സീവേജ് കണക്ഷനുകളുൾപ്പടെ 4.45 കോടിയാണ് ഫ്ളാറ്റിനായി കോർപ്പറേഷൻ ചെലവഴിച്ചത്.കരിമഠത്തെ കമ്മ്യൂണിറ്റി ഹാളിനെ ട്രാൻസിറ്റ് അക്കോമഡേഷൻ കേന്ദ്രമാക്കി മാറ്റുന്നതിനും ഇതിൽനിന്നും തുകവകയിരുത്തി.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ബി.എസ്.യു.പി പദ്ധതി പ്രകാരം നിർമ്മാണം ആരംഭിച്ചെങ്കിലും 2017ൽ നിർദ്ദിഷ്ഠ പദ്ധതി അവസാനിച്ചതോടെ കോർപ്പറേഷൻ നിർമ്മാണമേറ്റെടുത്തു.സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫോർ റൂറൽ ഡെവല്പമെന്റിനാണ് (കോസ്റ്റ്‌ഫോർഡ്) നിർമ്മാണ ചുമതല.നാലുഘട്ടങ്ങളിലായാണ് ഫ്ളാറ്റുകൾ നിർമ്മിച്ചത്.ആദ്യഘട്ടത്തിൽ 80 വീടുകളും രണ്ടാംഘട്ടത്തിൽ 60 വീടുകളും മൂന്നാംഘട്ടത്തിൽ 180 വീടുകളും പൂർത്തീകരിച്ചു.ബെഡ്രൂം,ഹാൾ,അടുക്കള,ശുചിമുറി എന്നിവയിൽ 350 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഫ്ളാറ്റ് നിർമ്മിക്കുന്നത്.ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷയാകും.മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |