ഗുരുവായൂർ: ഏകാദശിയുടെ രണ്ടാം ദിനത്തിലും കണ്ണനെ ദർശിക്കാൻ പതിനായിരങ്ങൾ ഗുരുവായൂരിലെത്തി. ഇന്നലെ വിളക്കാഘോഷം മാത്രമായാണ് ചടങ്ങുകൾ നടന്നത്. ശനിയാഴ്ച രാവിലെ മുതൽ ദർശനത്തിന് വൻ ഭക്തജനതിരക്കായിരുന്നു. ഇന്നലെയും ഒരു മണിക്കൂറോളം ദർശനത്തിന് വരിയിൽ നിൽക്കേണ്ടി വന്നു.
ഇന്ന് പുലർച്ചെ 12മണി മുതൽ ദ്വാദശി പണ സമർപ്പണത്തിന് തുടക്കമാകും. രാവിലെ 9വരെ ദ്വാദശി പണം സമർപ്പിക്കാം. ഇരിങ്ങാലക്കുട,പെരുവനം,ശുകപുരം ഗ്രാമങ്ങളിലെ അഗ്‌നിഹോത്രികളാണ് ദ്വാദശി പണം സ്വീകരിക്കുക. ദ്വാദശിപണ സമർപ്പണത്തിന് ശേഷം രാവിലെ 9 മുതൽ 11.30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല. ശുദ്ധി കർമ്മം പൂർത്തിയാക്കി 11.30 മുതൽ ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കും. എന്നാൽ നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടാകില്ല. പിന്നീട് ഒന്നരയോടെ അടയ്ക്കുന്ന ക്ഷേത്രനട വൈകിട്ട് 3.30ന് തുറക്കും. ദ്വാദശി പണം സമർപ്പിച്ച് മടങ്ങുന്ന ഭക്തർക്കായി വിപുലമായ വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടും ദേവസ്വം ഒരുക്കിയിട്ടുണ്ട്. നാളെ ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകൾക്ക് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |