കുട്ടനാട്: തൃക്കാർത്തിക പൊങ്കാലയ്ക്ക് രണ്ടുനാൾ മാത്രം ശേഷിക്കെ ചക്കുളത്തുകാവ് ക്ഷേത്ര പരിസരത്തും ചുറ്റുമുള്ള വീഥികളിലുമായി അരലക്ഷത്തിലേറെ പുതു മൺകലങ്ങളും അടുപ്പു കൂട്ടുന്നതിന് ആവശ്യമായ ഒന്നര ലക്ഷം ഇഷ്ടികകളും നിരന്നു കഴിഞ്ഞു.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഏകദേശം 70 കിലോമീറ്ററിലധികം നീളത്തിൽ ഒന്നരലക്ഷം അടുപ്പുകളിൽ ഇത്തവണ ദേവിക്ക് പൊങ്കാല നിവേദ്യം അർപ്പിക്കപ്പെടുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഓരോ മണിക്കൂറിലും നാടിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നൂറുകണക്കിന് ഭക്തരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആയിരത്തിലധികം വോളണ്ടിയർമാരും നിരവധി സന്നദ്ധ സംഘടനാ പ്രവർത്തകരും രംഗത്തുണ്ട്. സ്വർണമാല സേഫ്റ്റിപിന്നിൽ കോർത്ത് വസ്ത്രത്തിൽ ചേർത്ത് കുത്തിവയ്ക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പിന്നുകൾ വോളണ്ടിയർമാർ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |