SignIn
Kerala Kaumudi Online
Friday, 19 April 2024 8.54 AM IST

നവവൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കാൻ ഉന്നത വിദ്യാഭ്യാസ മേഖല പങ്ക് വഹിക്കണം: മന്ത്രി

1

തൃശൂർ: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറിവുകൾ സാധാരണ ജനജീവിതത്തെ പരിവർത്തനപ്പെടുത്തണമെന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. അതിനായാണ് ആയിരം കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റി വെച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ മുൻ എം.എൽ.എ വി.എസ്. സുനികുമാറിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ മുതൽമുടക്കിൽ 277.53 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കാവുന്ന കാന്റീൻ കെട്ടിടത്തിന്റെയും 60 ലക്ഷം രൂപ മുതൽ മുടക്കിൽ 1100 ചതുരശ്ര മീറ്റർ ചുറ്റളവിൽ പണികഴിപ്പിച്ച മഴ വെള്ളസംഭരണിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സി- മെറ്റിന് വേണ്ടി കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് വികസിപ്പിച്ച എസ്.പി.ആർ ക്യാരക്ടറൈസേഷൻ അപ്പാരറ്റസിന്റെ സ്വിച്ച് ഓൺ മന്ത്രി നിർവഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. മുൻമന്ത്രി വി.എസ്. സുനിൽകുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, എക്‌സിക്യൂട്ടിവ് എൻജിനിയർ പി.വി. ബിജി, കോളേജ് പ്രൻസിപ്പൽ രജിനി ഭട്ടതിരിപ്പാട് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.