സെനഗലിനെ 3-0ത്തിന് തോൽപ്പിച്ച് ഇംഗ്ളണ്ട്
ദോഹ : ഫ്രാൻസിന് ഈ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എതിരാളികൾ ഇംഗ്ളണ്ട്.ലോക ചാമ്പ്യന്മാരുടെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവച്ച് പ്രീ ക്വാർട്ടറിലെ പോളണ്ടിന്റെ വെല്ലുവിളി മറികടന്നാണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയത്. അൽ തുമാമ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. 44-ാം മിനിട്ടിൽ ഒളിവർ ജിറൂദാണ് ആദ്യഗോൾ സ്കോർ ചെയ്തത്.74-ാം മിനിട്ടിലും 90-ാം മിനിട്ടിലുമാണ് എംബാപ്പെ സ്കോർ ചെയ്തത്. അവസാന സമയത്ത് കിട്ടിയ പെനാൽറ്റി റീ കിക്കിലൂടെ റോബർട്ട് ലെവാൻഡോവ്സ്കി പോളണ്ടിന്റെ ആശ്വാസഗോൾ നേടി.
38-ാം മിനിട്ടിൽ ഹെൻഡേഴ്സൺ,45-ാം മിനിട്ടിൽ ക്യാപ്ടൻ ഹാരി കേൻ,57-ാം മിനിട്ടിൽ ബുക്കായോ സാക്ക എന്നിവർ നേടിയ ഗോളുകൾക്കാണ് പ്രീ ക്വാർട്ടറിൽ ഇംഗ്ളണ്ട് സെനഗലിനെ തോൽപ്പിച്ചത്.
52 ഗോളുകളുമായി ഒളിവർ ജിറൂദ് ഫ്രാൻസിന്റെ ആൾടൈം ടോപ് ഗോൾ സ്കോററായി മാറി. തകർത്തത് തിയറി ഒൻറിയുടെ റെക്കാഡാണ്.
5 ഗോളുകളുമായി എംബാപ്പെ ഈ ലോകകപ്പിലെ ടോപ് സ്കോറർ ആയിമാറി. കഴിഞ്ഞ ലോകകപ്പിൽ എംബാപ്പെ നാലുഗോളുകൾ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |