ചെന്നെെ: തമിഴ്നാട്ടിൽ പൊതു - സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയേക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
തമിഴ്നാട് സ്‌കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ഭിന്നശേഷിക്കാർക്ക് പരിശീലനവും സൗജന്യ ലാപ്ടോപ്പും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്താൻ സർക്കാർ-സ്വകാര്യ മേഖലകളിൽ ഉന്നതതല സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശുപാർശ അനുസരിച്ചാവും ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക. തൊഴിലിടങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കാതെ ജോലി ചോയ്യാൻ കഴിയുന്ന തരത്തിലാവും ഭിന്നശേഷിക്കാരെ നിയോഗിക്കുക.
1000 രൂപവീതം പ്രതിമാസ പെൻഷൻ ഭിന്നശേഷിക്കാർക്ക് നൽകിവരുന്നത് ജനുവരി ഒന്നുമുതൽ 1500 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 4,39,315 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ഇതിലൂടെ സർക്കാരിന് 263.58 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിശദമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |