ലോകകപ്പ് ഫുട്ബാളിന്റെ വിശേഷങ്ങൾക്കിടയിൽ ഫിഫ നൽകുന്ന ഭീമമായ സമ്മാനത്തുകയെക്കുറിച്ചുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഖത്തർ ലോകകപ്പിൽ കളിക്കുന്ന ടീമുകൾക്ക് എല്ലാം കൂടി സമ്മാനമായി ഫിഫ നൽകുന്നത് 30.5 കോടിയിലേറെ അമേരിക്കൻ ഡോളറാണ്. 2500 കോടിയോളം ഇന്ത്യൻ രൂപ വരുമിത്. ചാമ്പ്യന്മാർക്കും റണ്ണറപ്പുകൾക്കും സെമി ഫൈനലിസ്റ്റുകൾക്കും ക്വാർട്ടർ ഫൈനലിസ്റ്റുകൾക്കും മാത്രമല്ല ഫസ്റ്റ് റൗണ്ടിൽ കളിക്കുന്ന ടീമുകൾക്ക് വരെ വമ്പൻ തുകയാണ് ലഭിക്കുന്നത്.
ഇത്രയേറെ തുക സമ്മാനമായി ലഭിച്ചിക്കുന്നത് കൂടാതെ ലീഗ് മത്സരങ്ങളെ പ്രതിനിധീകരിച്ച് കളിക്കുന്നത് വഴിയും പ്രമുഖ ഫുട്ബാൾ താരങ്ങൾ വലിയൊരു തുക തന്നെ പ്രതിഫലമായി നേടുന്നുണ്ട്. ഇതിനോടൊപ്പം തന്നെ അധികമായി പരസ്യ വരുമാനവും ലഭിക്കുന്നുണ്ട്. 2018-ൽ മുപ്പതാം വയസുകളിലേയ്ക്ക് കടക്കുമ്പോഴാണ് സൂപ്പർ താരങ്ങളായ 'മെസി'യും 'ക്രിസ്റ്റ്യാനോ റൊണാൾഡോ'യും വാർഷിക വരുമാനം 100 മില്യൺ ഡോളർ കടക്കുന്നത്.
എന്നാൽ ഇവരെയൊക്കെ കടത്തിവെട്ടി ഫ്രഞ്ച് യുവതാരമായ 'കിലിയൻ എംബാപ്പേ' 23-ാ വയസിൽ തന്നെ കൂടുതൽ പ്രതിഫലം നേടുന്ന താരം എന്ന ബഹുമതി നേടിക്കഴിഞ്ഞു. ഫോബ്സ് മാസിക പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2022-23 സീസണിൽ എംബാപ്പേ 128 മില്യണാണ് കൈക്കലാക്കുക. ലീഗ് മത്സരങ്ങളിൽ നിന്നടക്കം 110 മില്യൺ പ്രതിഫലവും 'നൈക്കി' അടക്കമുള്ള വൻകിട ബ്രാൻഡുകളിൽ നിന്ന് 18 മില്യൺ പരസ്യ വരുമാനവും നേടിയാണ് താരം ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്നവരുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
110 മില്യൺ ഡോളറുമായി മെസിയും 100 മില്യൺ ഡോളറുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും 87 മില്യൺ ഡോളറുമായി നെയ്മറും പട്ടികയിൽ എംബാപ്പേയുടെ തൊട്ട് താഴെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |