കോഴിക്കോട് : നരിക്കുനി റോഡിൽ ചക്കാലക്കൽ സ്‌കൂൾ ബസ് സ്റ്റോപ്പിന് സമീപം അപകടകരമായി നിൽക്കുന്ന മരങ്ങൾ ഒരു മാസത്തിനകം മുറിച്ചു മാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം. മരങ്ങൾ ലേലത്തിലെടുക്കാൻ ആളില്ലെങ്കിൽ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ നാലാഴ്ചയ്ക്കകം കമ്മിഷനെ അറിയിക്കണം. മേയ് ഫ്ലവർ വിഭാഗത്തിലുള്ള മരങ്ങളാണ് ഏതുസമയവും മറിഞ്ഞു വീഴുംവിധത്തിൽ അപകടാവസ്ഥയിലുള്ളത്. മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് എം.എ സിദ്ധിഖ് ആരാമ്പ്രം പരാതിയിൽ പറഞ്ഞു.
മരങ്ങളുടെ ലേലം ഏറ്റെടുക്കാൻ ആളില്ലെന്ന് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ കമ്മിഷനെ അറിയിച്ചു. തുടർന്നാണ് മരങ്ങൾ മുറിച്ച് മാറ്റാൻ കമ്മിഷൻ നിർദ്ദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |