SignIn
Kerala Kaumudi Online
Thursday, 25 April 2024 1.54 PM IST

നഷ്ട പരിഹാരം തുച്ചം; കൃഷി ഉപേക്ഷിച്ച് കർഷകർ

തിരുവനന്തപുരം: നട്ടും നനച്ചും പരിപാലിച്ച കാർഷിക വിളകളിലേറിയ പങ്കും കാലവർഷക്കെടുതിയിൽ നശിക്കുകയും ശേഷിക്കുന്നവ വന്യമൃഗങ്ങൾ തകർത്തെറിയുകയും ചെയ്യുമ്പോൾ,ന്യായമായ നഷ്ടപരിഹാരം ലഭിക്കാതെ കൃഷി ഉപേക്ഷിക്കുകയാണ് ബഹുഭൂരിഭാഗം കർഷകരും.

കാട്ടുപന്നി,കുരങ്ങ്,ആന,കാട്ടുപോത്ത് എന്നിവയുടെ ശല്യം കാരണം വിളവെടുക്കാറായ കൃഷികളെല്ലാം നഷ്ടമാകുന്ന വേദനയിലാണ് കർഷകർ.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് ലഭിക്കുന്ന നഷ്ടപരിഹാരം അദ്ധ്വാനത്തിന്റെ പത്തിലൊന്നു പോലുമില്ലത്രെ.മഴയിൽ തകർന്ന കൃഷിക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ അവസ്ഥയും മറ്റൊന്നല്ല.

ജില്ലയിലെ മലയോര പ്രദേശങ്ങളിൽ കാട്ടാനകളുടെ ശല്യം പതിവാണ്.കാട്ടുപന്നി,കുരങ്ങ് എന്നിവ ഗ്രാമ കേന്ദ്രങ്ങളിൽ മാത്രമല്ല,വിവിധ താലൂക്ക് ആസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ വരെ എത്തിക്കഴിഞ്ഞു.ആളൊഴിഞ്ഞതും കാടു പിടിച്ചതുമായ പ്രദേശങ്ങളിൽ തമ്പടിക്കുന്ന ഇത്തരം വന്യജീവികൾ രാപകൽ ഭേദമില്ലാതെ കൃഷിയിടങ്ങളിൽ നാശനഷ്ടം വരുത്തുന്നത് ചില്ലറയല്ല. ഇവയുടെ ശല്യം കാരണം കൃഷിചെയ്യാനാകാതെ ബുദ്ധിമുട്ടിലാണ് ബഹുഭൂരിപക്ഷം കർഷകരും.

കൃഷിയിറക്കി അധിക നാളാകുന്നതിന് മുൻപുതന്നെ കാട്ടുപന്നികളുടെ ആക്രമണം തുടങ്ങും.മണ്ണ് കുത്തിയിളക്കി കിഴങ്ങുവർഗ വിളകളടക്കം പൂർണമായും നശിപ്പിക്കും.വേലികെട്ടിയോ മറ്റോ പന്നികളെ പ്രതിരോധിച്ച് വളർത്തിയെടുത്താൽപ്പോലും വിളവാകുമ്പോൾ കുരങ്ങന്മാർ അവയെല്ലാം നശിപ്പിക്കും.ആനയോ കാട്ടുപോത്തോ കൃഷിയിടത്തിലിറങ്ങിയാൽ എല്ലാം തകർത്തെറിയും.ചുരുക്കത്തിൽ കൃഷിയിറക്കാൻ കഴിയാതെ കർഷകർ കണ്ണീർ പൊഴിക്കുകയാണ്. നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയവരിൽ നൂറുകണക്കിന് പേരാണ് ഇനിയും കാത്തിരിക്കുന്നത്.


നഷ്ടപരിഹാരം തുച്ചം

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നശിച്ചാൽ അവയ്‌ക്കുള്ള നഷ്ടപരിഹാരം തിട്ടപ്പെടുത്തേണ്ടത് കൃഷി ഓഫീസർമാരാണ്. എന്നാൽ മിക്ക കൃഷി ഓഫീസർമാരും ഇതിന് തയ്യാറാകുന്നില്ല. അപേക്ഷകന് എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് തിട്ടപ്പെടുത്തി നൽകുന്നതിന് പകരം കൃഷി നശിച്ചുവെന്ന ഒഴുക്കൻ റിപ്പോർട്ടാണ് കൃഷി ഓഫീസർമാർ നൽകുന്നത്. ഇക്കാരണത്താൽ ഈ റിപ്പോർട്ട് ഫോറസ്റ്റ് ഓഫീസിൽ സമർപ്പിച്ചാൽ അവിടെ നിന്ന് അനുവദിക്കുന്ന നഷ്ടപരിഹാര തുക തീരെ കുറയുകയാണെന്നാണ് കർഷകർ പറയുന്നത്.


നൽകിവരുന്ന നഷ്ടപരിഹാരം

 കപ്പ ( 25 സെന്റിന്) - 165 രൂപ
 കുലച്ച വാഴ - 110
 കുലയ്ക്കാത്ത വാഴ - 83
 ടാപ്പ് ചെയ്യുന്ന റബർ - 330
 ടാപ്പ് ചെയ്യാത്ത റബർ - 220
 കശുമാവ് -165
 കുലച്ച തെങ്ങ് (ഒന്നിന് ) - 770
 കുലയ്ക്കാത്ത തെങ്ങ് - 375

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.