SignIn
Kerala Kaumudi Online
Saturday, 20 April 2024 6.04 AM IST

സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ മണ്ണുവാരിയിട്ട് സർക്കാർ | VIDEO

കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഫണ്ട് നൽകാൻ കഴിയാതെ സംസ്ഥാന സർക്കാർ. 2016ലെ വില വിവരണ പട്ടിക പ്രകാരമുള്ള ഫണ്ടാണ് നിലവിൽ അനുവദിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ വർഷങ്ങൾ കഴിഞ്ഞു തൊട്ടാൽ പൊള്ളുന്ന നിലയിലേയ്ക്ക് നിത്യ ഉപയോഗ സാധനങ്ങൾക്ക് വില ഉയർന്നിരിക്കുന്നു ഇനിയെങ്കിലും സംസ്ഥാന സർക്കാർ കൂടുതൽ ഫണ്ട് അനുവദിച്ചില്ലെങ്കിൽ കുട്ടികൾകളുടെ ഉച്ച ഭക്ഷണത്തിൽ മുടക്കം വന്നേക്കും. ആറു രൂപയ്ക്ക് ഒരു കട്ടൻചായ പോലും കിട്ടാത്ത നാട്ടിൽ സ്കൂൾ ഉച്ച ഭക്ഷണം തയ്യാറാക്കാൻ കുട്ടി ഒന്നിനു സർക്കാർ നൽകുന്ന വിഹിതം എട്ട് രൂപയാണെന്ന് കേൾക്കുമ്പോൾ അവിശ്വസനീമായി തോന്നും. പക്ഷേ സത്യം അതാണ്. പണ്ടെന്നോ നിശ്ചയിച്ച ഈ തുക പോലും കൃത്യമായി ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം. ഉച്ച ഭക്ഷണ വിതരണത്തിന്റെ ചുമതലക്കാരായ ഹെഡ്മാസ്റ്റർമാരുടെ സഹായത്തോടെ മുടങ്ങാതെ നടത്തിക്കൊണ്ടു പോകുകയാണ്. എന്നും ലഭിക്കുന്ന ഉച്ച ഭക്ഷണത്തിനായി കുട്ടികൾ നിരന്നിരിക്കുമ്പോൾ അവരുടെ മുൻപിൽ അദ്ധ്യാപകർക്ക് എങ്ങനെ കൈ മലർത്താനാകും. ഭക്ഷണത്തിനുള്ള സർക്കാർ വിഹിതം മുടങ്ങിയതു കൊണ്ടാണ് ഭക്ഷണം നൽകാത്തതെന്നു കുട്ടികളോടു പറയാൻ കഴിയില്ലല്ലോ. അദ്ധ്യാപകരുടെ സഹായത്തോടെയാണ് പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്. സാധനങ്ങളുടെ വില വാനോളം ഉയർന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്കൂൾ ഉച്ച ഭക്ഷണത്തിനുള്ള വിഹിതം കൂട്ടേണ്ടത് ന്യായമായ ആവശ്യമാണ്.

food

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNMNET, STUDENTS, FOOD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.